എനിക്കെതിരെ പട നയിച്ചത് എന്‍റെ നേതാക്കള്‍ തന്നെയാണ്. ഗ്രൂപ്പ് നേതാക്കള്‍ ആത്മപരിശോധന നടത്തണം. രാവിലെ ഈ വാര്‍ത്ത വന്നു. വൈകുന്നേരം സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കുന്നു. തനിക്കെതിരേ നേതാക്കള്‍ സി പി എം നേതാക്കളുമായി ഗൂഢാലോചന നടത്തിയെന്ന് വിശ്വസിക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
രമേശ് ചെന്നിത്തല, വി ഡി സതീശനടക്കമുള്ള നേതാക്കള്‍ രാജ്ഭവന് മുന്‍പില്‍ ഉപരോധസമരം ആരംഭിച്ചതിന് പിന്നാലെയാണ് പൊലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നത്. സോണിയ ഗാന്ധിയെ ആദ്യ ദിനം ചോദ്യം ചെയ്തതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലും സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. തിരുവനന്തപുരത്ത് ട്രെയിന്‍ തടഞ്ഞാണ് യൂത്ത് കോണ്‍ഗ്രസ് കേന്ദ്രനടപടിക്കെതിരെ പ്രതിഷേധിച്ചത്.
'ഐ എൻ ടി യു സി കോണ്‍ഗ്രസിന്‍റെ പോഷകസംഘടനയല്ല. അതിനാല്‍ കോണ്‍ഗ്രസ് പറയുന്നത് ഐ എൻ ടി യു സി കേള്‍ക്കണമെന്നോ അനുസരിക്കണമെന്നോ ഇല്ല. കോണ്‍ഗ്രസ് അനുഭാവികള്‍ ഐ എൻ ടി യു സിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നെയുള്ളൂ' എന്നായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്.
ഇത്രയും സമരം നടന്നിട്ടും സര്‍ക്കാര്‍ ഈ പദ്ധതിയുമായി മുന്‍പോട്ട് പോകുകയാണ്. കോടികള്‍ തട്ടിപ്പ് നടത്താനുള്ള പദ്ധതിയാണ് ഇതെന്ന് സര്‍ക്കാരിന്‍റെ നടപടിയില്‍ നിന്നും മനസിലാകും. നന്ദിഗ്രാമില്‍ സംഭവിച്ചതുപോലെ സിപിഎമ്മിന് കേരളത്തിലും സംഭവിക്കുമെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.
രാഷ്ട്രീയ പ്രവർത്തനത്തിന് പുറമേ മറ്റു നിരവധി സംഘടനകളുടെ നേതൃത്വത്തിലും അദ്ദേഹം ദീർഘകാലം പ്രവർത്തിച്ചുണ്ടെന്നും അനാഥ മന്ദിരങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലും അദ്ദേഹം ഉണ്ടായിരുന്നു. മതനേതാവ് എന്ന നിലയിലും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഉന്നത നേതാവ് എന്ന നിലയിലും അദ്ദേഹത്തിന്റെ പ്രവർത്തനം ശ്രദ്ധേയമായിരുന്നു.